Archive for the 'Classics' Category

കെ ദാമോദരൻ: സമ്പൂർണ്ണകൃതികൾ

kd-coverകെ ദാമോദരന്റെ സമ്പൂർണ്ണകൃതികൾ വായനക്കാർക്കു് ലഭ്യമാക്കുകയാണു്. 2575 പുറങ്ങളുള്ള ഈ ഗ്രന്ഥശേഖരത്തിനു 197 അദ്ധ്യായങ്ങളുണ്ടു്. പത്തു ഭാഗങ്ങളായിട്ടാണു് വിഭജിച്ചിട്ടുള്ളതു്. ഈ ശേഖരത്തിന്റെ കണ്ണി താഴെക്കൊടുക്കുന്നു:

http://ax.sayahna.org/collection.html

  • വെബ്/ടാബ്‌‌ലറ്റ്/ഐപാഡ് എന്നിവയ്ക്കുള്ള പിഡിഎഫ്: 10
  • ഓരോ അദ്ധ്യായം തിരിച്ചുള്ള ഫോൺ പിഡിഎഫ്: 197
  • ഓരോ അദ്ധ്യായം തിരിച്ചുള്ള എച് റ്റി എം എൽ താളുകൾ: 197

ക്രിയേറ്റീവ് കോമൺസ് ഷെയർ അലൈൿ അനുമതി പ്രകാരം പ്രസിദ്ധീകരിക്കുന്ന ഈ ഗ്രന്ഥശേഖരം വിവിധ വായനോപകരണങ്ങളിൽ വായിക്കുവാൻ കഴിയുന്ന വിധത്തിലാണു് നിർമ്മിച്ചിട്ടുള്ളതു്. ഗവേഷകരുടെ സൗകര്യത്തിനായി വെബ് പിഡിഎഫുകളിൽ നിന്നും പാഠം നേരിട്ടു പകർത്തുവാൻ പാകത്തിലാണു് വിന്യസിച്ചിട്ടുള്ളതു്.

Continue reading ‘കെ ദാമോദരൻ: സമ്പൂർണ്ണകൃതികൾ’

യുക്തിഭാഷ

Yukthibhasha coverശാസ്ത്രസാങ്കേതികസാമ്പത്തിക വിഷയങ്ങളിൽ ഉന്നതപഠനത്തിനും ഗവേഷണത്തിനും അവശ്യം വേണ്ടതു് ഗണിത ശാസ്ത്രത്തിലെ വ്യുത്പത്തിയാണു്. ഈ വിഷയങ്ങളിലെല്ലാമുള്ള വൈജ്ഞാനിക പ്രസിദ്ധീകരണങ്ങളിലും ചൎച്ചകളിലും ഗണിതസമവാക്യങ്ങളും നിൎദ്ധാരണങ്ങളും സുലഭമായി കാണാം. തത് മേഖലകളിലെ ഉപരിപഠനത്തിൽ ആദ്യം പരിചയിക്കുന്ന ചില ഗണിത രീതികളാണു് അവകലനം (differentiation), സമാകലനം (integration), അനന്തശ്രേണികൾ (infinite series) മുതലായവ. പതിനേഴാം നൂറ്റാണ്ടിൽ ഐസൿ ന്യൂട്ടനും വില്യം ഗോട്ട്ഫ്രീഡ് ലൈബ്‌‌നിറ്റ്സുമാണു് കലനം (calculus) എന്ന ഗണിതശാഖ ഇന്നു കാണുന്ന ക്ലിപ്ത (formal) രൂപത്തിലേക്കു് വികസിപ്പിച്ചെടുത്തതു് എന്നാണു് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളതു്. Continue reading ‘യുക്തിഭാഷ’

വൃത്തമഞ്ജരി

vm-book
ഭാഷാവിദ്യാർത്ഥികൾ കാത്തിരുന്ന വൃത്തമഞ്ജരി സായാഹ്ന ഇന്നു് പ്രസിദ്ധീകരിക്കുകയാണു്. വിക്കിഗ്രന്ഥശാലയിൽ നിന്നു് കിട്ടിയ സ്രോതസ്സിൽ കണ്ട ഒട്ടനവധി തെറ്റുകൾ തിരുത്തിയതു് ഷാജി അരിക്കാടും ശ്രീദേവിയും കൂടിയാണു്. സ്രോതസ്സിനെ ഇന്നു കാണുന്ന രൂപത്തിൽ വിന്യസിക്കുവാൻ പാകത്തിനു് ലാറ്റക്കിൽ മാർക്കപ് ചെയ്തുതന്നതു് അശോൿ കുമാറാണു്. ഈ പ്രവർത്തകരോടുള്ള നന്ദി അറിയിക്കുന്നതിനോടൊപ്പം സ്രോതസ്സു് ലഭ്യമാക്കിയ വിക്കി ഗ്രന്ഥശാലയോടുള്ള കടപ്പാടും സായാഹ്ന രേഖപ്പെടുത്തുന്നു.
Continue reading ‘വൃത്തമഞ്ജരി’

റിൽക്കെ

“നിങ്ങളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന വ്യക്തി നിങ്ങൾക്കു ചിലനേരം തുണയാവുന്ന ലളിതവും വിനീതവുമായ വാക്കുകൾക്കു പിന്നിൽ സ്വസ്ഥമായൊരു ജീവിതം നയിക്കുകയാണെന്നു കരുതരുതേ. വളരെയധികം വൈഷമ്യങ്ങളും സങ്കടങ്ങളും നിറഞ്ഞതാണയാളുടെ ജീവിതം, അവയെ നേരിടാൻ അതിനു തീരെ പ്രാപ്തിയുമില്ല. എന്നാൽ അതങ്ങനെയായിരുന്നില്ലെങ്കിൽ ആ വാക്കുകൾ അയാൾ കണ്ടെത്തുകയുമില്ല.” ― റെയ്‌നർ മറിയ റിൽക്കെ

Rilke_cover-00വിശ്രുത ജർമ്മൻ കവിയായ റിൽക്കെയുടെ, മലയാളത്തിലേയ്ക്കു് പരിഭാഷപ്പെടുത്തിയ, തെരഞ്ഞെടുത്ത കവിതകളുടെയും ഗദ്യകൃതികളുടെയും വിവിധ ഡിജിറ്റൽ പതിപ്പുകളാണു് സായാഹ്ന ഇന്നു് പ്രസിദ്ധീകരിക്കുന്നതു്. ചാരുതയാർന്ന ഈ പരിഭാഷ നിർവഹിച്ചിരിക്കുന്നതു് ഇതിനുമുമ്പു് ഒട്ടനവധി പാശ്ചാത്യകൃതികളുടെ വിവർത്തനം വളരെ സമർത്ഥമായി ചെയ്തിട്ടുള്ള വി രവികുമാർ ആണു്. ഉള്ളടക്കത്തിനു അനുയോജ്യമാംവിധം പ്രസിദ്ധരായ യൂറോപ്യൻ കലാകാരന്മാരുടെ പെയിന്റിംഗുകളുടെയും ശില്പങ്ങളുടെയും ചിത്രങ്ങൾ ഉൾക്കൊച്ചിട്ടുണ്ടു്. Continue reading ‘റിൽക്കെ’

ധർമ്മരാജാ

സി.വി. രാമൻ പിള്ളയുടെ ചരിത്രാഖ്യായികത്രയങ്ങളിൽ അവശേഷിക്കുന്ന ധർമ്മരാജാ ഇന്നു് സായാഹ്ന ക്രിയേറ്റിവ് കോമൺസ് അനുസരിച്ചുള്ള സ്വതന്ത്രപ്രകാശനമായി പുറത്തിറക്കുകയാണു്. വായനക്കാർ പ്രതികരണങ്ങൾ അറിയിക്കുക. കണ്ണികൾ:

പിഡിഎഫ് പതിപ്പുകൾ:

വിക്കി പതിപ്പു്: http://ml.sayahna.org/index.php/ധർമ്മരാജാ

രാമരാജബഹദൂർ

സി.വി. രാമൻ പിള്ള രചിച്ച മറ്റൊരു ചരിത്രാഖ്യായികയായ രാമരാജബഹദൂർ സായാഹ്ന ഇന്നു് ക്രിയേറ്റിവ് കോമൺസ് അനുസരിച്ചുള്ള സ്വതന്ത്രപ്രകാശനമായി പുറത്തിറക്കി. വായനക്കാർ പ്രതികരണങ്ങൾ അറിയിക്കുക. കണ്ണികൾ:

മാർത്താണ്ഡവർമ്മ

mvarma-thumbസി.വി.രാമൻ പിള്ള രചിച്ച മാർത്താണ്ഡവർമ്മയാണു് ഇക്കുറി സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്. മാർത്താണ്ഡവർമ്മ മലയാളത്തിലെത്തന്നെ ആദ്യത്തെ ചരിത്രാഖ്യായികയാണ്‌. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തിരുവിതാംകൂർ രാജാവാകുന്നതാണ്‌ 1891-ൽ പുറത്തിറങ്ങിയ ഈ നോവലിന്റെ ഇതിവൃത്തം. കുളച്ചൽ യുദ്ധത്തിൽ വിജയിച്ച മാർത്താണ്ഡവർമ്മയുടെ മുന്നിൽ യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട ഡച്ച് സൈന്യാധിപൻ ഡിലനോയ് കീഴടങ്ങുന്നതാണു് മുഖചിത്രത്തിൽ കാണിച്ചിരിക്കുന്നതു്. മലയാളത്തിന്റെ തനതുലിപിയായ രചനയും അഭിജിത്തിന്റെ ചിത്രങ്ങളും ഈ പുസ്തകത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. വായനക്കാരുടെ സൗകര്യത്തിനായി കണ്ണികൾ താഴെ കൊടുക്കുന്നു:

ഐതിഹ്യമാല

aim-00 കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല എന്ന കഥാസമാഹാരം രണ്ടാം വട്ടമാണു് സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്. കുട്ടികളും മുതിർന്നവരും ഒന്നുപോലെ ഇന്നും ഇഷ്ടപ്പെടുന്ന ഈ കഥകൾ ചിത്രണം ചെയ്യേണ്ടതിന്റെ ആവശ്യകത പല വായനക്കാരും ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യമറിഞ്ഞപ്പോൾ തന്നെ, നമ്മുടെ യുവസുഹൃത്തും ചിത്രകാരനുമായ അഭിജിത് മുന്നോട്ടു വരികയും ഇരുന്നൂറ്റിയമ്പത്തിയേഴു് ചിത്രങ്ങൾ ഐതിഹ്യമാലയ്ക്കു വേണ്ടി വരയ്ക്കുകയും ചെയ്തു. അങ്ങിനെയാണു് ഈ രണ്ടാം പതിപ്പു് അഭിജിത് ചിത്രങ്ങളുടെ സൗകുമാര്യത്തോടെ പ്രസിദ്ധീകരിക്കുവാൻ കഴിഞ്ഞതു്. നൂറ്റിയിരുപത്തിയാറു കഥകളാണു് ഈ സമാഹാരത്തിലുള്ളതു്.

ക്രിയേറ്റീവ് കോമൺസിന്റെ സ്വതന്ത്ര പകർപ്പവകാശ നിയമങ്ങൾക്ക് അനുസൃതമായി പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം ആർക്കു വേണമെങ്കിലും യഥേഷ്ടം ഡൗൺലോഡ് ചെയ്യുവാനും ഉപയോഗിക്കുവാനും പങ്കു വെയ്ക്കുവാനും സ്വാതന്ത്ര്യം  ഉണ്ടായിരിക്കുന്നതാണെന്നു് പറയേണ്ടതില്ലല്ലോ. സമാന്തരമായി വിവിധ ഡിജിറ്റൽ ഉപകരണങ്ങളിൽ വായിയ്ക്കുവാൻ പാകത്തിനു് വിക്കി പതിപ്പും ലഭ്യമാക്കിയിട്ടുണ്ടു്. വിക്കി പതിപ്പിന്റെ ചില സ്ക്രീൻ ഷോട്ടുകൾ ഇവിടെ കാണുക.

കണ്ണികൾ

കേരളപാണിനീയം

172px-a-r-_raja_raja_varmaഏ.ആർ. രാജരാജവർമ്മ രചിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച വ്യാകരണഗ്രന്ഥമായ കേരളപാണിനീയം 1917-ൽ ആണു് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടതു്. 1978-ൽ ഈ ഗ്രന്ഥം പൊതുസഞ്ചയത്തിലാവുകയും ചെയ്തു. അതിനുശേഷം പല പ്രസാധകരും ഈ പുസ്തകം പ്രസിദ്ധീകരിച്ചുവെങ്കിലും ലിപിപരിഷ്കരണത്തിലും മറ്റും പെട്ട് സ്വത്വം നഷ്ടപ്പെട്ട മലയാള ലിപിസഞ്ചയത്തിൽ അധിഷ്ഠിതമായ പുത്തൻ പതിപ്പുകൾ ഗ്രന്ഥകർത്താവു് ഉദ്ദേശിച്ചതുപോലെ വായനക്കാരനോടു് സംവദിക്കുന്നതിൽ പരാജയപ്പെടുകയാണുണ്ടായതു്. യൂണിക്കോഡ് സമ്പ്രദായത്തിലുള്ള ലിപികളെ മിക്കവാറും പ്രസാധകർ തിരസ്കരിക്കുകമൂലം സാങ്കേതികനേട്ടങ്ങളുടെ വെളിച്ചത്തിൽ ഡിജിറ്റൈസ് ചെയ്യുവാൻ കഴിഞ്ഞുവെങ്കിലും, നീണ്ടകാലവിവര ശേഖരണ വ്യവസ്ഥകളനുസരിച്ചു് ഈ മഹദ് ഗ്രന്ഥത്തിനു് ഡിജിറ്റൽ സംരക്ഷണം നൽകുന്ന കാര്യത്തിൽ നാം പരാജയപ്പെട്ടു. ലോഹ അച്ചുകൾ ഉപയോഗിച്ചു നിർമ്മിച്ച പതിപ്പുകളെക്കാൾ തുലോം നിലവാരം കുറഞ്ഞതായിരുന്നു സാങ്കേതികമികവു് അവകാശപ്പെട്ടുകൊണ്ടു് ഡിജിറ്റൽ ടൈപ്‌‌സെറ്റിംഗ് ചെയ്തിറക്കിയ പതിപ്പുകളുടെ സ്ഥിതി. അതിനർത്ഥം ഡിജിറ്റൽ ടൈപ്‌‌സെറ്റിംഗ് പരമ്പരാഗത രീതിയെക്കാൾ മോശമെന്നല്ല, മറിച്ചു് മികച്ച ടൈപ്‌‌സെറ്റിംഗ് സമ്പ്രദായങ്ങൾ നമ്മുടെ പ്രസാധകലോകത്തിനു് അന്യമായിരുന്നു.

ഈ മൂന്നു പ്രധാന പിഴവുകൾ തീർത്തുകൊണ്ടു് കേരളപാണിനീയത്തിന്റെ പുതിയ ഡിജിറ്റൽ പതിപ്പു് മലയാളത്തിന്റെ തനതുലിപിയായ രചന ഉപയോഗിച്ചു് സായാഹ്ന പ്രവർത്തകർ പുറത്തിറക്കുകയാണു്. വിക്കിസോഴ്സിൽ ലഭ്യമായ, യൂണിക്കോഡിൽ അധിഷ്ഠിതമായ സ്രോതസ്സ് ആധാരമാക്കിയാണു് ഈ പതിപ്പു് നിർമ്മിച്ചിട്ടുള്ളതു്. അതിൽ കണ്ട അക്ഷരപ്പിഴവുകൾ തീർത്തു്, വ്യാകരണത്തിന്റെ ഭാഷാശാസ്ത്ര സാങ്കേതികതകൾ ആവശ്യപ്പെടുന്ന, ചിത്രീകരണത്തിനു് ബുദ്ധിമുട്ടുണ്ടാക്കുന്ന, എല്ലാ തരം ഘടനകളും ഘടനാവൈചിത്യങ്ങളും, ഇത്തരം രചനകൾക്കു് വേണ്ടി പ്രത്യേകം സൃഷ്ടിക്കപ്പെട്ട ടെക്ക് എന്ന വിശ്രുതമായ ടൈപ്‌‌സെറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചു്  നിർമ്മിക്കുകയാണു് ചെയ്തതു്.  ഇതൊരു മാർക്കപ് സമ്പ്രദായം ആയതിനാൽ, നീണ്ടകാല വിവരശേഖരണ വ്യവസ്ഥകളിലേയ്ക്ക് കേരളപാണിനീയത്തിന്റെ സാങ്കേതിക പരിവർത്തനം നടത്തുകയെന്നതു്  അത്യന്തം എളുപ്പവും കുറ്റമറ്റതുമായി മാറുന്നു. ഇതോടുകൂടി  കേരളപാണിനീയം മലയാളത്തിന്റെ നീണ്ടകാല ഡിജിറ്റൽ ശേഖരത്തിലേയ്ക്കു് മാറുകയാണു്.

കേരളപാണിനീയത്തിന്റെ സായാഹ്ന പതിപ്പു് അതിന്റെ നൂറാം ജന്മവാർഷികമായ 2017-ൽ, ക്രിയേറ്റിവ് കോമൺസ് ഷെയർഅലൈക്  അനുമതിപത്ര വ്യവസ്ഥകളനുസരിച്ചു് പ്രസിദ്ധീകരിക്കുവാനാണു് പദ്ധതി. ഇതിന്റെ ആദ്യഘട്ടമെന്ന നിലയ്ക്കു്, വായനക്കാരുടെ പരിശോധനയ്ക്കായി — വിട്ടുപോയ പിഴവുകൾ ചൂണ്ടിക്കാണിക്കുവാനും, പ്രയോജനകരമായ നിർദ്ദേശങ്ങൾ നല്കുവാനും — ഒരു പ്രിറിലീസ് പിഡി‌‌എഫ് പതിപ്പു് ഇപ്പോൾ ഇറക്കുകയാണു്. അത്

http://books.sayahna.org/ml/pdf/panini-rc1.pdf

എന്ന കണ്ണിയിൽ ലഭ്യമാണു്. പിഴവുകൾ ചൂണ്ടിക്കാണിക്കുവാൻ സൗകര്യത്തിനായി, ഓരോ പുറത്തിലും വരികളുടെ നമ്പ്ര ഇടതുവശത്തായി ചുവന്ന നിറത്തിൽ ചേർത്തിട്ടുണ്ടു്. തിരുത്തലുകൾ  <info@sayahna.org> എന്നതിലേയ്ക്ക് മെയിലായോ അല്ലെങ്കിൽ http://www.sayahna.org/?p=390 എന്ന ബ്ലോഗിൽ കമന്റായോ ചേർക്കുവാൻ അപേക്ഷിക്കുന്നു. ഇക്കാര്യത്തിൽ  വായനക്കാരുടെ  സഹകരണം ഹാർദ്ദവമായി ക്ഷണിച്ചുകൊള്ളട്ടെ. ജനപങ്കാളിത്തത്തോടെ നടത്തുന്ന, സാങ്കേതികമികവുള്ള ഈ പ്രസിദ്ധീകരണശ്രമത്തെ വിജയിപ്പിക്കുക.

എല്ലാ വായനക്കാർക്കും ക്രിസ്മസ് നവവത്സ രദിനാശംസകൾ!

കേരളോപകാരി IV:1

KP-4-1-coverബാസൽ മിഷൻ സൊസൈറ്റി 1874-ൽ ആരംഭിച്ച ഒരു മലയാള മാസികയായിരുന്നു കേരളോപകാരി. മംഗലാപുരത്തുനിന്നാണ് ഇത് അച്ചടിച്ചിരുന്നത്. ക്രിസ്തീയ സാഹിത്യം, ലേഖനങ്ങൾ, പഴഞ്ചൊല്ലുകൾ, നീതികഥകൾ, പാശ്ചാത്യസാഹിത്യം തുടങ്ങിയവയായിരുന്നു പ്രധാന ഉള്ളടക്കം. മലയാള ഭാഷയ്ക്കു് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതനായ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ (1814 ഫെബ്രുവരി 4—1893 ഏപ്രില്‍ 25) ശേഖരത്തില്‍പ്പെട്ടതാണ് ഈ പതിപ്പിന്റെ സ്രോതസ്സ്.  

ഈ ആനുകാലികപ്രസിദ്ധീകരണത്തിന്റെ നാലാം വാല്യം ഒന്നാം ലക്കമാണ് ഇപ്പോള്‍ ഇവിടെ ലഭ്യമാക്കുന്നത്.

കേരളോപകാരി, നാലാം വാല്യം ഒന്നാം ലക്കം