കെ വേലപ്പന്‍

കെ വേലപ്പന്‍ ഒരു പത്രപ്രവര്‍ത്തകനും സിനിമാനിരൂപകനുമായിരുന്നു.

തിരുവനന്തപുരത്തിനടുത്തുള്ള ഉച്ചക്കടയില്‍ ഓമന–കൃഷ്ണന്‍ നായര്‍ ദമ്പതിമാരുടെ സീമന്തപുത്രനായി വേലപ്പന്‍ ജനിച്ചു. ഭാഷാശാസ്ത്രത്തില്‍ എം.എ. ബിരുദം നേടിയ ശേഷം ഒരു ചെറിയ കാലം കേരള സര്‍വ്വകലാശാല ഓഫീസില്‍ ഗുമസ്ത­നായി ജോലി നോക്കി. കലാകൗമുദി വാരികയില്‍ ലേഖനങ്ങളെഴുതിയാണ് പത്രപ്രവര്‍ത്തനരംഗത്ത് പ്രവേശി­ക്കുന്നത്. 1984-ല്‍ കലാകൗമുദി വാരികയില്‍ സ്ഥിരം ജീവക്കാരനായി ചേര്‍ന്നു. 1985-ല്‍ റോസമ്മയെ വിവാഹം കഴിച്ചു. വേലപ്പന്റെ ഗാര്‍ഹിക–സാമൂഹ്യാന്തരീക്ഷത്തില്‍ ചെറിയ തോതിലെങ്കിലും ഈ വിവാഹം ഒച്ചപ്പാടുണ്ടാക്കി. വിഭിന്ന മതസ്ഥരായിരുന്നുവെന്നത് കൂടാതെ, ശിരോവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീ ആയിരുന്നു, റോസമ്മ. റോസമ്മ–വേലപ്പന്‍ ദമ്പതിമാര്‍ക്ക് ഒരു മകനുണ്ട്, അപു. സത്യജിത് റേയുടെ അപു സിനിമാത്രയത്തിലെ പ്രധാന­കഥാ­പാത്ര­ത്തിന്റെ ഓര്‍മ്മയ്ക്കാണ് മകന് അപുവെന്ന് പേരിട്ടത്. ആസ്ത്മാ രോഗിയായിരുന്ന വേലപ്പന്‍ 1992 ജൂലൈ 15-ന് ഹൃദയാഘാതം മൂലം മരണമടഞ്ഞു.

മരണാനന്തരം വേലപ്പന്റെ ചലച്ചിത്രലേഖനങ്ങളെല്ലാം സമാഹരിച്ച് സിനിമയും സമൂഹവും എന്ന പേരില്‍ പ്രസിദ്ധീ­കരിച്ചു. ഈ പുസ്തകത്തിന് 1994-ലെ മികച്ച ചലച്ചിത്രകൃതിക്കുള്ള കേരളസംസ്ഥാന ഫിലിം അവാര്‍ഡും ഫിലിം ക്രിട്ടിക് അവാര്‍ഡും കിട്ടുകയുണ്ടായി. വയനാട്ടിലെ ഗോത്രവര്‍ഗ്ഗങ്ങള്‍ സംസാരിക്കുന്ന ഭാഷയെക്കുറിച്ച് എഴുതിയ ആദി­വാസികളും ആദി­വാസി ഭാഷകളും എന്ന പുസ്തകത്തിന് 1994-ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

ശ്രീ കെ വേലപ്പന്റെ അഞ്ചു ലേഖനങ്ങളുടെ സമാഹാരം ഇവിടെ കാണുക:

0 Responses to “കെ വേലപ്പന്‍”


  • No Comments

Leave a Reply